Sep 17, 2011

ചെളിക്കുണ്ട്

7 അഭിപ്രായങ്ങള്‍

കാലെടുത്തുവച്ച ചെളിക്കുണ്ടില്‍ നിന്നും ഒരു തവള തന്‍റെ നേരെ ഉയര്‍ന്നു ചാടുന്നത് കണ്ടപ്പോളാണ് അവന് താന്‍ നടക്കുകയാണെന്നുള്ള ബോധം വന്നത്. അത്ര സമയവും തന്നെക്കുറിച്ചു തന്നെയുള്ള ബോധം നഷ്ടപ്പെടുവാന്‍ കാരണമെന്തായിരുന്നു? അത്രയും നേരം ഗഹനമായ ചിന്തയില്‍ മുഴുകുവാന്‍ അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു?

May 18, 2011

ഒരു ബ്രിട്ടീഷുകാരനും നമ്മുടെ മാലിന്യവും!

5 അഭിപ്രായങ്ങള്‍
"Good people do not need laws to tell them to act responsibly, while bad people will find a way around the laws."- Plato
ഫേസ്ബുക്കില്‍ സര്‍ഫ്‌ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു വീഡിയോ എന്‍റെ ശ്രദ്ധയില്‍ പെട്ടത്. കോട്ടക്കലെ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷുകാരനായ ഒരു മനുഷ്യന്‍ തന്‍റെ മുറിയുടെ ജന്നാലയില്‍ നിന്നും കണ്ട മാലിന്യം നീക്കുവാന്‍ മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് ഒരു പ്രാദേശിക ടി.വി ചാനല്‍ ഒരുക്കിയ റിപ്പോര്‍ട്ട്‌ ആയിരുന്നു പ്രസ്തുത വീഡിയോ. വീഡിയോ താഴെ ചേര്‍ത്തിരിക്കുന്നു.

May 16, 2011

മുള്ളനും നസീറും ഒരു പാമ്പും

4 അഭിപ്രായങ്ങള്‍

ഭാഗം 1

ടമാര്‍ പഠാര്‍.... എഴുന്നേക്കടാ...

അതിരാവിലെത്തന്നെ ഈ ബഹളവും കേട്ടുകൊണ്ടാണ് റെമോ കണ്ണുതുറന്നത്. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും മുറിയിലെ ലൈറ്റ്‌ ഓണ്‍ ആണെന്നും പതിവില്ലാത്തതെന്തോ നടക്കുകയാണെന്നും ബോധ്യംവന്നപ്പോള്‍ അവന്‍ കണ്ണുതിരുമ്മി ചുറ്റും നോക്കി. കാറയുടെ ബെഡ്ഡില്‍ അവനില്ല. തിരിഞ്ഞു കുഞ്ഞിയുടെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കാറ അതാ അവിടെ! അവന്‍റെ വലതുകാല്‍ പൊങ്ങിയുയരുന്നു. അത് കുഞ്ഞിയുടെ നടുവില്‍ പതിക്കുന്നു. കുഞ്ഞി നിലവിളിക്കുന്നു. കൂടെ കാറയുടെ ആഹ്വാനവും, വാ. നമുക്ക് നടക്കാന്‍ പോകാം.

Mar 20, 2011

നിരാശാകാമുകന്‍

5 അഭിപ്രായങ്ങള്‍

പൂങ്കിളിക്ക് കുരുവിക്കാമുകന്‍(ex) എഴുതുന്നത്‌,

ഹല്ല.... ലിതു ഞാന്‍ തന്നേയ്. ചുമ്മാ ഒരു മെയില്‍ അയച്ചേക്കാം എന്ന് കരുതി. ഞാനിവിടെ ജീവനോടെയുണ്ടെന്ന് ഒന്നറിയിച്ചേക്കാം എന്ന് ഒരു വിചാരം. അത്രേയുള്ളൂ.. പേടിക്കണ്ട. അധികം ശല്യപ്പെടുത്തില്ല. ഇത് വായിച്ചാല്‍ എനിക്ക് നല്ലത്, ഇല്ലേല്‍ നിനക്ക് നല്ലത് എന്നുള്ള ഒരവസ്ഥയിലാണ് ഇത് കുത്തിക്കുറിക്കുന്നത്.

Mar 14, 2011

ഒരു യാത്രയും കുറെ യാതനകളും

3 അഭിപ്രായങ്ങള്‍

ഒരു കല്യാണത്തിന് പോയാല്‍ ഇത്രയും നല്ല ഓര്‍മ്മകള്‍ ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒന്നു-രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് നടന്നതാണെങ്കിലും ഇന്നും ചിലനേരത്ത് ഓര്‍ത്തിരുന്നു ചിരിക്കുവാന്‍ ഉള്ള കാര്യങ്ങള്‍. പെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന ഒരു കഥയാണത്.

ഏതാണ്ടു രണ്ടു വര്‍ഷമായിട്ടുണ്ടാവും ഇതൊക്കെ നടന്നിട്ട്. എന്‍റെ ഒരു സുഹൃത്ത്‌ അവന്‍റെ അമ്മായിയുടെ മകന്‍റെ കല്യാണത്തിന് പോകാന്‍ ഞങ്ങള്‍ രണ്ടുപേരെ ക്ഷണിച്ചു. രാവിലെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരെ കൂടാതെ മറ്റൊരുവന്‍ കൂടെ അവിടെ ഉണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അവന്‍ അവിടെ ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. ചില പ്രശ്നങ്ങളും മറ്റുമായി ഞങ്ങള്‍ ഈ കഥാപാത്രത്തോട് കുറച്ചു അകന്നു നടക്കുന്ന പരുവത്തിലായിരുന്നു. എന്തായാലും രാവിലെ എല്ലാവരും കൂടെ കല്യാണസ്ഥലത്തേക്ക്പുറപ്പെട്ടു. ഈ കല്യാണത്തിന് കഥയില്‍ അത്ര വല്യ പ്രാധാന്യമില്ലാത്തത് കൊണ്ട് അതിനെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും പറയുന്നില്ല.

Feb 15, 2011

Valentine's day and an SMS

2 അഭിപ്രായങ്ങള്‍

Another Valentine’s Day has passed. I saw mixed reactions from many of my friends, where some people said it is not necessary that we celebrate this day and some people said there is no problem in celebrating such a day. Anyways, I feel there is no harm in celebrating one day as lovers’ day. We have Mothers’ day, Fathers’ day, Teachers’ day and all. A day for tiger, one for AIDS awareness, and we have a day for fools too! So, what is the problem in having a lovers’ day?

Feb 9, 2011

The end of a love story

2 അഭിപ്രായങ്ങള്‍

While remembering those days in school there are some things that we cannot forget ever in our life. These incidents can range from the first day in a new school to the various characters we have known, including our friends. There were love affairs and fights and all such activities. Here I am trying to narrate something which happened to me on one such day.

This is a story about my first girlfriend and how that relation came to an end. Before the story, I’ll tell you something about this relation I had with this girl.

Jan 28, 2011

The Wakeup Call

4 അഭിപ്രായങ്ങള്‍
“Wake up.”

“mm..”

“Wake up.”

“Why now?”

“Because it is time to wake up”

“No, it isn’t!”

“Yes, it is. If you do not wake up now, you never will.”